2013, ഡിസംബർ 8, ഞായറാഴ്‌ച

അതെ അവളും പെണ്ണല്ലേ ..?

ജീവിത സാഗരത്തിന്റെ അനിയന്ത്രിതമായ  തിരമാലകളിൽ ഏകാന്തതയുടെ ഓർമകൾക്ക് വിരാമമിട്ട് രണ്ടു ശരീരങ്ങൾ നിക്കാഹ് എന്ന മന്ത്രണതാൽ ജീവിതത്തിന്റെ പുതിയ കാലൊച്ചകൾക്ക് കാതോർക്കുമ്പോൾ സ്ത്രീ ധനമെന്ന പിശാചിന്റെ താരാട്ട് കേൾക്കുന്ന ജീവിത മുന്നോരുക്കതിന്റെ പരിണിതം മാനവം എന്തെ തിരിച്ചറിയുന്നില്ല ?
സഹോദരാ ഒരു നിമിഷം ...!
അതെ ആ ചെറ്റ കുടിലിൽ നിന്നും കേട്ടത് രോതനമായിരുന്നു .! നൊന്തു പെറ്റ പെണ്‍ തരികളെ  മാറോടണച്ചു വിതുമ്പുന്ന ഒരു മാതാവിൻറെ ദയനീയ രോതനം ..!
തുറന്നിട്ട ജാലക വിടവിലൂടെ തന്നെക്കാളും ജന്മം കൊണ്ട് ചെറുപ്പം നടിക്കുന്ന അയൽ ഗ്രഹത്തിലെ പെണ്‍ ശരീരം സ്വ പിന്ജോമാനക്ക് താരാട്ടു പാടുന്നത് ശ്രവിച്ചപ്പോൾ മേശപുറത്തിരിക്കുന്ന വിവാഹ ക്ഷണ കുറിപ്പിൽ ഏതോ പേരിട്ടിരിക്കുന്നുന്ടെങ്കിലും ഒരു നിമിഷം അവൾ തെറ്റിദ്ധരിച്ചു , അത് അവളുടെ പേരാണെന്ന് ...
ആകാംഷയുടെ ചോദ്യങ്ങൾ ഇതിന്റെ പരിണിതതിനായി  കാതോർത്തപ്പോൾ കേട്ടത് അവൾ അനാഥത്വത്തിന്റെ പരിനിതമാനെനാണ് ..
അറിയാതെ ചോദിച്ചു പോകുന്നു ,, അത് തെറ്റാണോ ?
തന്റെ പിന്ജോമാനക്ക് വൈവാഹിക ജീവിതം സ്വപ്നം കണ്ടപ്പോൾ അവിടെ സ്ത്രീദനം വില്ലത അഭിനയിക്കുകയും അതിനാൽ പള്ളികളിലും തെരുവുകളിലും കൈ നീട്ടാനായി ഒട്ടിയ വയറുമായി ദിനരാത്രങ്ങൾ യാത്ര തുടർന്നപ്പോൾ ഒരു ദിനം ആ പിതാവ് തിരിച്ചെത്തിയത് നിച്ചലതായിലായിരുന്നു ..!
വിളിക്കാതെ വിരുന്നെത്തുന്ന മരണമെന്ന യാതാര്ത്യം ആ നിച്ചലതയെ ഹ്രദയാഘാദം എന്ന് വിളിച്ചപ്പോൾ അവസാന  പ്രതീക്ഷയും കൊട്ടിയടച്ചു വിങ്ങി പൊട്ടാനുള്ള ഗതി മാത്രമാണ് അവര്ക്ക് ഉണ്ടായിരുന്നത് ..!
സഹോദരാ  ദേ ഇങ്ങോട്ട് .......
ആർജവമുണ്ടോ  ആ കൂരകളിലേക്ക്‌ കടന്നു ചെന്ന്  സ്ത്രീദന മുക്ത അനാഥ സംരക്ഷണ വിവാഹമായി അങ്ങനെയുള്ള പെന്തരികളെ ജീവിത സകിയാക്കാൻ ..? 
എന്നാൽ കാലം നിന്നെ നോക്കി പറയും ....
                          അവൻ മനുഷ്യനാണെന്ന്.!
ഓര്ക്കുക അത് ഔദാര്യമല്ല , നിൻ കര്തവ്യമാണ് ...

അഭിപ്രായങ്ങളൊന്നുമില്ല: